വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജില്ലയിലെ വില്ലേജ് ഓഫീസർമാരിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ട എരുമേലി സ്വദേശിയെ പിടികൂടി

കോട്ടയം : വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എരുമേലി താഴത്തതിൽ ഷിനോസ് ഷാനവാസിനെയാണ് വിജിലൻസ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാൾ വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ചങ്ങനാശേരി വില്ലേജ് ഓഫിസർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. മീനച്ചിൽ വില്ലേജ് ഓഫിസർ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കും , കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നൽകിയിരുന്നു

പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് നേതൃത്വത്തിൽ ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പ്രതി ഷിനോദ് ആണെന്ന് കണ്ടെത്തിയത്. എരുമേലിയിലെ ഫാമിൽ ഉണ്ടായിരുന്നു ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത് പാലാ പൊലീസിന് കൈമാറി.

കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസർമാരെ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ഈ വില്ലേജ് ഓഫീസർമാർക്ക് എതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസിൽ നടപടിയെടുക്കാതിരിക്കണമെങ്കിൽ എങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page