കാമുകിയെ കാണാൻ പാതിരാത്രി വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊന്നു

തിരുവനന്തപുരം: കാമുകിയെ കാണാൻ പാതിരാത്രിയിൽ എത്തിയ ബിരുദ വിദ്യാർദ്ധി യെ കാമുകിയുടെ പിതാവ് കുത്തി കൊന്നു.

കഴിഞ്ഞ ദിവസം  രാത്രിയിലാണ് ചാക്ക സ്വദേശിയായ അനീഷ് ജോർജ്ജ് പേട്ടയിലുള്ള ലാലന്റെ വീട്ടിലെത്തിയത്. ലാലന്റെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ലാലന്റെ മകളുമായി അനീഷ് ജോർജ്ജ് പ്രണയത്തിലായിരുന്നു. ഇരുവരും പള്ളിയിലെ ​ഗായകസംഘത്തിൽ ഉണ്ടായിരുന്നു

കഴിഞ്ഞ രാത്രിയിലാണ് അനീഷ് ജോർജ്ജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.  വെളുപ്പിനെ മൂന്ന് മണിയോടെയാണ് അനീഷ് ജോർജ്ജ് പെൺകുട്ടിയുടെ മുറിയുലുണ്ടെന്ന് ലാലൻ മനസിലാക്കിയത്. മുറിയുടെ വാതിലിൽ തട്ടിയെങ്കിലും പെൺകുട്ടി വാതിൽ തുറന്നില്ല . തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയ ലാലൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പിന്നീട് പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്.രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. പിന്നീട് വീട്ടിലെത്തി പൊലീസ് കുത്തേറ്റ അനീഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് കുത്തിയെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. കള്ളനെന്ന് കരുതി ആക്രമിച്ചു. കുത്തി മലർത്തി എന്നാണ് മൊഴ നൽകിയിരിക്കുന്നത്

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കെട്ട് ഉണർന്ന ലാലു  മകളുടെ മുറിയിൽ മറ്റാരോ ഉണ്ടെന്ന് മനസിലാക്കി വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു എന്നും ലാലൻ പൊലീസിനോട് പറഞ്ഞു. അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page