പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാള്‍ പിടിയില്‍

പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാള്‍ പിടിയില്‍.
മണിമല: വാഹനത്തില്‍  പെട്രോള്‍ അടിച്ചതിനുശേഷം  പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിച്ച് കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി  പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി )  ജോയല്‍ ജോസ് ജോര്‍ജ് (28) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.  ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ രാത്രിയോടുകൂടി തന്റെ വെള്ള ഹോണ്ട സിറ്റി കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷം എത്തി 4000 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ അടിച്ചതിനു ശേഷം ജീവനക്കാരോട് പണം ഓണ്‍ലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാര്‍ ഇത് പരിശോധിക്കുന്ന സമയം കാറുമായി കടന്നു കളയുകയായിരുന്നു രീതി. പരാതിയെ തുടര്‍ന്ന് മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുന്നതിനുവേണ്ടി  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു. പോലീസിന്റെ പരിശോധനയില്‍ ഇയാളുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും വിവിധ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഓരോ പെട്രോള്‍ പമ്പില്‍ കയറുമ്പോഴും ഇയാള്‍ പല നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത് . മണിമല സ്റ്റേഷന്‍ എസ്.എച്ച്. ഓ ജയപ്രകാശ്, സി.പി.ഓ മാരായ ജോബി, ബിജേഷ്, അഭിലാഷ്, സോബിന്‍ പീറ്റര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page