അഞ്ചുകൊല്ലം കഴിഞ്ഞേ തിരികെ വരൂ. കാഞ്ഞിരപ്പള്ളിയിൽ നിന്നും കത്ത് എഴുതി വെച്ചിട്ട് നാടുവിട്ട വിദ്യാർത്ഥികളെ റെയിൽവേ സ്റ്റേഷനിൽ പിടികൂടി നാട്ടിലെത്തിച്ചു

കാഞ്ഞിരപ്പള്ളി : കത്ത് എഴുതി വെച്ചിട്ട് നാടുവിട്ടുപോയ കുട്ടികളെ തേടി നാട് പരിഭ്രാന്തിയിലായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് മേഖലയിൽനിന്നും പതിനൊന്നും, പതിമൂന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെയാണ് അപ്രതീക്ഷിതമായി കാണാതായത്.
അഞ്ചു വർഷത്തിന് ശേഷമേ തിരികെ
വരികയുള്ളൂ, തങ്ങളെ അന്വേഷിക്കരു തെന്നായിരുന്നു കത്ത്.കത്ത് എഴുതി വച്ച ശേഷം വീട്ടിൽ നിന്നും പുറപെട്ടുപോയത് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയും, ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയുമാണ്.
കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നിന്നും
വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഒളിച്ചുപോയ പോയ
കുട്ടികളെ പിന്നീട് വൈകുന്നേരത്തോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും
കണ്ടെത്തിയെന്ന വാർത്ത ലഭിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയത്ത്
എത്തിയ കുട്ടികൾ അവിടെ നിന്നും ട്രെയിനിൽ കയറി തിരുവന്തപുരത്തേക്ക്
പോവുകയായിരുന്നു. ടിക്കറ്റ് എടുക്കാതെ
എസി കംപാർട്മെന്റിൽ കയറിയ കുട്ടികളെ ടിക്കറ്റ് എക്സാമിനർപരിശോധനയിൽ പിടികൂടുകയും, തുടർന്ന് വിവരങ്ങൾ
ചോദിച്ചറിഞ്ഞ ശേഷം ചെങ്ങന്നൂരിൽ
റെയിൽവേ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു തുടർന്ന് ചെങ്ങന്നൂർ പോലീസ് വിവരം ചൈൽഡ്ലൈനെ അറിയിച്ചു.ഒരു കുട്ടിയ്ക്ക്
തന്റെ അമ്മയുടെ ഫോൺ നമ്പർ അറിയാമായിരുന്നത് രക്ഷയായി. റെയിൽവേ
പോലീസ് കുട്ടിയുടെ അമ്മയെ ഫോണിൽ
വിളിച്ചറിയിക്കുകയും, തുടർന്ന് വിവരം
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു . തുടർന്ന്
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസിനൊപ്പം എത്തി മാതാപിതാക്കൾ കുട്ടികളെ തിരികെയെത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page