നർകോട്ടിക് ജിഹാദിന് പിന്നാലെ കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കിട്ടുന്നുവെന്ന ആരോപണവുമായി വൈദികൻ

 

കോട്ടയം: നർകോട്ടിക് ജിഹാദിന് പിന്നാലെ കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കിട്ടുന്നുവെന്ന ആരോപണവുമായി കത്തോലിക്കാ വൈദികൻ. സി എം ഐ സഭയിലെ മുതിർന്ന വൈദീകനും പ്രഭാഷകനുമായ ഫാ. റോയി കണ്ണഞ്ചിറ സിഎംഐയാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്.

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് ദീപിക ബാലസഖ്യം ഡയറക്ടർ കൂടിയായ ഫാ. റോയി കണ്ണൻചിറ സി.എം.ഐ. ആരോപിക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ പറഞ്ഞത്.

കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണെന്നും ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ലെന്നും ഫാദർ റോയി കണ്ണൻചിറ വേദപാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്.

ഇതരമതത്തിലേക്ക് ക്രൈസ്തവരെ ആകർഷിക്കുവാൻ പല പദ്ധതികളും പലർക്കും ഉണ്ട്. പ്രണയിച്ചും അല്ലാതെയും നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശത്രുക്കൾ ശ്രമിക്കുന്നുവെന്നും വൈദീകൻ ആരോപിക്കുന്നു.

മുമ്പ് കുറച്ചു വർഷങ്ങൾക്ക് മുൻ ഇടുക്കി രുപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ലൗ ജിഹാദിനൊപ്പം എസ് എൻ ഡി പിയുടെ യുടെ ഗൂഢ പദ്ധതി കൂടി നിലവിലുണ്ടെന്ന് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page